പുറമ്പോക്കിലെ കുട്ടി സ്കൂളിലേക്ക്
യാത്രയാവുകയാണ്
അവൾ ഉണരുന്നതിനു മുൻപ്
പണിക്ക് പോയ അമ്മയെക്കുറിച്ച്
ആ പിളകെട്ടിയ കണ്ണുകളിൽ പരാതികളില്ല
നിറം മങ്ങിയ വസ്ത്രം കീറിയതെങ്കിലും
അമ്മ അത് തുന്നികൂട്ടിയിരുന്നു
പുസ്തകങ്ങൾ തോളേറ്റുന്നതിനു മുൻപ് ,
കാണാപാഠം പഠിക്കേണ്ട പദ്യം
ഒരാവർത്തി കൂടി വായിച്ചു.,
"രാവിലെ അമ്മ കുളിപ്പിക്കും
പുത്തനുടുപ്പുകൾ അണിയിക്കും
ഉമ്മയോരായിരം ഒന്നിച്ചെൻ
കവിളിൽ തന്നു ചിരിപ്പിക്കും"
(1998ല്‍ എഴുതിയ കവിത.
കലാകൌമുദി യിലേക്ക്
അയച്ചിരുന്നു
"പ്രസിദ്ധികരണ യോഗ്യമല്ലാത്തതിനാല്‍"
തിരിച്ചയച്ചു)
The soul of the poet by the dull world of periodicals is ill understood. A well-written poem. Congrats.
മറുപടിഇല്ലാതാക്കൂ